Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : No Dispute

മൂവാറ്റുപുഴ ജില്ലയാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല: ഡീന്‍ കുര്യാക്കോസ്

മൂവാറ്റുപുഴ: മൂവാറ്റുപുഴ ജില്ലയാക്കണമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ തൊടുപുഴയുടെ വികാരത്തിനൊപ്പമായിരിക്കും എപ്പോഴും നില്‍ക്കുകയെന്നും ഡീന്‍ കുര്യാക്കോസ് എംപി.

ജില്ലാ രൂപീകരണത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടതു സര്‍ക്കാരാണ്. ഇതിനു ഡീലിമിറ്റേഷന്‍ കമ്മിഷന്‍റെ ശിപാര്‍ശകളും ഭരണപരമായ വശങ്ങളും സര്‍ക്കാര്‍ പരിശോധിക്കുമെന്നും തൊടുപുഴയുടെ ആവശ്യങ്ങള്‍ പരിഗണിച്ച് അനുകൂലമായ നടപടി ഉണ്ടാകുമെന്നുതന്നെയാണ് വിശ്വാസമെന്നും എംപി പറഞ്ഞു.

മൂവാറ്റുപുഴ ജില്ല വേണമെന്നതു ന്യായമായ ആവശ്യമാണെന്നും വിഷയത്തില്‍ വ്യക്തമായ നിലപാടുണ്ടെന്നും ഡീന്‍ കുര്യാക്കോസ് എംപി പ്രതികരിച്ചു. മൂവാറ്റുപുഴ, കോതമംഗലം താലൂക്കുകള്‍ ഉള്‍പ്പെടുന്ന ഇടുക്കി പാര്‍ലമെന്‍റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ആളെന്നനിലയില്‍ ഇവിടത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ക്കൊപ്പം നില്‍ക്കും. ഭരണസൗകര്യം, ജനങ്ങളുടെ എണ്ണം, ഭൂപ്രദേശം എന്നിവ കണക്കിലെടുത്താണ് പുതിയ ജില്ലകള്‍ രൂപീകരിക്കേണ്ടത്.


നിലവില്‍ എറണാകുളം ജില്ലയുടെ കിഴക്കന്‍മേഖലയില്‍ വികസനകാര്യങ്ങളില്‍ വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നതു ജനപ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നയിക്കുന്ന വസ്തുതയാണ്. മാനദണ്ഡങ്ങള്‍ പരിശോധിച്ചാല്‍ മൂവാറ്റുപുഴ പുതിയ ജില്ലയാകുന്നതിന് എല്ലാ അര്‍ഹതയുമുണ്ട്.തൊടുപുഴയെ സംബന്ധിച്ച് നടക്കുന്ന അനാവശ്യമായ ചര്‍ച്ചകളും വിവാദങ്ങളും ആവശ്യമില്ലെന്നും എംപി പറഞ്ഞു.

Latest News

Corehub Up